ചെന്നൈയിൽ നിന്നു് സസ്നേഹം

ചെന്നൈയിലെ തിരക്കുപിടിച്ച ഒരു തെരുവുചന്ത. എണ്ണതേയ്ക്കാത്ത ചപ്രച്ച തലമുടിയും ആരെയും കൂസാത്ത ഭാവവും കാറ്റത്തു പറപ്പിച്ചുകൊണ്ടു നടക്കുന്ന തമിഴത്തികളും, ഉടയോനില്ലാത്ത പോലെ അലഞ്ഞുതിരിയുന്ന എരുമമാടുകളും പൈക്കിടാങ്ങളും അവയുടെ ചാണകം വീണു കുഴഞ്ഞ മണ്ണും ചെളിയും അതിന്മേൽ ചാക്കും മരപ്പെട്ടികളും അടുക്കിയതിനുമേൽ രണ്ടാംതരം പച്ചക്കറിയും വാഴയിലയും അങ്ങിനെ ഇല്ലാത്ത സാധനങ്ങളൊന്നുമില്ലാത്ത ഒരു വൃത്തികെട്ട ചന്ത. ഈ ചന്തയിലേയ്ക്കാണു് എന്നും കാലത്തു് ഉണർന്നെണീയ്ക്കുന്നതു്. ജനസമുദ്രം തിങ്ങിനിറഞ്ഞൊഴുകിനീങ്ങുന്ന രാജവീഥികളാൽ സമൃദ്ധം ഇവിടം. ചെന്നൈയുടെ തിരക്കുപിടിച്ച ഓട്ടത്തിനിടയിലേയ്ക്കു കേറി ഞാനും ഓടാൻ തുടങ്ങിയിരിയ്ക്കുന്നു.

എന്റെ ഒരു കൊല്ലത്തെ വെക്കേഷൻ കഴിഞ്ഞു ഞാൻ വീണ്ടും ജോലിയ്ക്കു കേറി കേട്ടോ. ഇങ്ങു ദൂരെ ചെന്നൈയിൽ.

എനിയ്ക്കു് സർക്കാരു ജോലിതരണം എന്നെല്ലാം പറഞ്ഞു് പോസ്റ്റിട്ട എന്റെ അഭ്യുദയകാംക്ഷിയായ ചന്ദ്രേട്ടനു് ഈ അവസരത്തിൽ ഒരു നന്ദി പറയട്ടെ, എന്റെ തെക്കുവടക്കു തെണ്ടൽ ഫ്ലാഷുന്യൂസാക്കിയതിനു്.

ഇത്രനാളും കൂടെയുണ്ടായിട്ടും, മോൻ നടന്നു തുടങ്ങിയപ്പോൾ അതു കാണാൻ കഴിയാതെ പോരേണ്ടിവന്നതു മാത്രം സങ്കടം. എന്തായാലും ചെന്നൈയ്ക്കു ഫാമിലിയെ കൊണ്ടുവരാൻ ഫാമിലിവിസ വേണ്ടല്ലോന്നൊരു ആശ്വാസം ഉണ്ടു്. ഗൾഫന്മാരേ കേൾക്കുക….

മഴയിൽ കുതിരുമ്പോൾ

മഴയിൽ കുതിർന്ന ഒരു പറമ്പു്

From ഗ്രാമം

കറുത്ത തുമ്പിയും പച്ച എട്ടുകാലിയും

കറുത്ത തുമ്പിയും പച്ച എട്ടുകാലിയും, ഒരു ജീവൻമരണസന്ധി.

From പ്രാണികൾ

Tags: ,

ചൊറിയൻപുഴു നഴ്സറി

ചൊറിയൻപുഴു നഴ്സറി

From പ്രാണികൾ

കൂടു കൂട്ടാൻ കൂട്ടിനു വരുമോ?

തുരുമ്പിച്ച സൈക്കിളിന്മേൽ കൂടാരം കെട്ടുന്നവൻ

From പ്രാണികൾ

ചൊറിയൻപുഴു നഴ്സറി

ചൊറിയൻപുഴു നഴ്സറി

From പ്രാണികൾ

എന്തിനാ ഇത്രയും രോമം?

എന്തിനാ ഇത്രയും രോമം? മനുഷ്യനിട്ടു ചൊറിയാൻ, അല്ലാണ്ടെന്തിനാ!

From പ്രാണികൾ

കരയാമുട്ടം തീരം, ജൂൺ മാസം, ആറര മണി


കരയാമുട്ടം തീരം, 2008 ജൂൺ മാസം, ആറര മണി


കൂടാരത്തിനരികിലെ പോസ്റ്റ് പിഴുതുമാറ്റി പടംപിടിക്കുവാൻ പന്തുകളിച്ചുകൊണ്ടിരുന്നവർ സമ്മതിച്ചില്ല, ദുഷ്ടന്മാർ, തല്ക്കാലം ഇതുപിടി.


കടലിലേയ്ക്കിറങ്ങുന്ന അറപ്പത്തോടു്

പ്രകൃതിയിലെ ചില വളവുകൾ

പ്രകൃതിയിലെ ചില വളവുകൾ

ഞാൻ കണ്ട മിണ്ടാപ്രാണികൾ

ഞാൻ കണ്ട മിണ്ടാപ്രാണികൾ


ഇവരാരാ പുലികളെന്നു് അറിയോ?


പച്ചയിൽ ചുവപ്പു്


ചിറകടർന്നൊരു തുമ്പിയും.

« Previous entries